Funny Malayalam Newses


ബംഗാള്‍ വാര്‍ത്തകള്‍

അധികാരം തലയ്ക്കു പിടിച്ച അമ്മച്ചിയുടെ നാട്ടില്‍ നിന്ന് രസകരമായ കഥകളാണ് വന്നുകൊണ്ടിരിക്കുന്നത്. കാര്‍ട്ടൂണ്‍ എന്താണെന്നു മനസ്സിലാക്കാനുള്ള വിവരം പോലുമില്ലാത്ത അവര്‍ തരിപോലും ഹ്യൂമര്‍സെന്‍സില്ലാത്ത ചില ഫെമിനിസ്റ്റുകളെപ്പോലെ പലതും പുലമ്പുകയും ആക്രോശിക്കുകയും ചെയ്യുന്നു. സര്‍ക്കാരിനിഷ്ടമില്ലാത്ത പത്രങ്ങള്‍ നിരോധിക്കുകയും ആളുകള്‍ വാര്‍ത്ത കാണരുത് സീരിയലേ കാണാവൂ എന്നുദ്‌ബോധിപ്പിക്കുകയും സിപിഎം അനുഭാവമുള്ള കുടുംബങ്ങളുമായി വിവാഹബന്ധം നിരോധിക്കുകയും ചെയ്ത ഡെസ്പരേറ്റ് തൃണ ആന്റി ഇനി എന്തും ചെയ്യുമെന്ന അവസ്ഥയില്‍ നില്‍ക്കുകയാണ്. സിപിഎമ്മിനോടുള്ള കലിപ്പുകൊണ്ട് കേരളമാക്രമിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അമ്മച്ചി മലയാളം വായിക്കാന്‍ വായിക്കാന്‍ സാധ്യതയില്ലാത്തതിനാലും മലയാളം അറിയാവുന്ന തൃണമൂലജാതന്മാര്‍ ഉണ്ടാകാന്‍ സാധ്യതയില്ലാത്തതിനാലും വരും ദിവസങ്ങളില്‍ ബംഗാളില്‍ നിന്നു നമുക്ക് പ്രതീക്ഷിക്കാവുന്ന ഏതാനും വാര്‍ത്തകള്‍ അവതരിപ്പിക്കുന്നു.
മമതയുടെ നിഴലില്‍ ചവുട്ടിയ ഡിജിപിക്ക് വധശിക്ഷ
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിഴലില്‍ ചവുട്ടിയ ഡിജിപി ജ്യേക്കബിന്ദോ പ്യൂന്നൂസാചാര്യയെ തൃണമൂല്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചു. ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം മമതാന്റി സ്‌റ്റേജില്‍ നിന്നു ചാടിയിറങ്ങുമ്പോള്‍ കൂടെച്ചാടിയ നിഴലില്‍ അറിയാതെ ഡിജിപിയുടെ കാല്‍ പതിഞ്ഞതാണ് മമതയെ പ്രകോപിപ്പിച്ചത്. ഇത്തരം കിരാതനടപടികള്‍ വച്ചുപൊറുപ്പിക്കില്ല എന്നു പ്രഖ്യാപിച്ച മമത ഉടന്‍ തന്നെ ഡിജിപിയെ അടിച്ചു വീഴ്ത്തുകയും തൃണമൂല്‍ പ്രവര്‍ത്തകര്‍ അയാളെ അറസ്റ്റ് ചെയ്ത് പാര്‍ട്ടി കോടതിയില്‍ ഹാജരാക്കി വധശിക്ഷയ്ക്ക് വിധിക്കുകയുമായിരുന്നു. ഡിജിപിയെ മമതയുടെ അടിപ്പാവാടയുടെ വള്ളിയില്‍ തൂക്കിക്കൊല്ലാനാണ് തീരുമാനിച്ചിരിക്കുന്നത്. അമ്മച്ചി പാവാട അഴിക്കുന്ന മുറയ്ക്ക് വള്ളി സംഘടിപ്പിച്ച് ധിക്കാരിയായ ഡിജിപിയെ തൂക്കിലേറ്റുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അതേ സമയം, സ്ത്രീപക്ഷനിലപാടുകള്‍ക്കു വേണ്ടി നിലയുറപ്പിച്ചിരിക്കുന്ന മമതാ ബാനര്‍ജിയുടെ നിഴലില്‍ ചവിട്ടുന്നതിലൂടെ മെയില്‍ ഷോവനിസ്റ്റ് അധിനിവേശത്തിനു ശ്രമിച്ച ഡിജിപിയെ തൂക്കിക്കൊല്ലാനുള്ള തീരുമാനത്തെ കേരള അവശ ഫെമിനിസ്റ്റ് അസോസിയേഷന്‍ സംസ്ഥാന സമിതി കോഴിക്കോട്ട് സ്വാഗതം ചെയ്തു. സന്തോഷസൂചകമായും സ്ത്രീസ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായും അവശഫെമിനിസ്റ്റുകള്‍ നഗരത്തില്‍ ബ്രാ കൊളുത്തി പ്രകടനം നടത്തി. ഡിജിപിയെ തൂക്കിലേറ്റുന്നതിനു മുമ്പ് അയാളുടെ ലിംഗം മുറിച്ചുമാറ്റണമെന്ന് അവശഫെമിനിസ്റ്റുകളിലെ തീര്‍ത്തും അവശയായ മാക്‌സിമം കൂതറമണി ആവശ്യപ്പെട്ടു.
നടി മംമ്തയ്ക്ക് വിലക്ക്
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പേരിനോടു സാദൃശ്യമുള്ള പേരിന്റെ ഉടമയായ നടി മംമ്ത മോഹന്‍ദാസിന് സിനിമയില്‍ അഭിനയിക്കുന്നതിന് തൃണമൂല്‍ സദാചാര-സാംസ്‌കാരിക-മനോരോഗ കോടതി വിലക്കേര്‍പ്പെടുത്തി. മമത ബാനര്‍ജി ദൈവികഗുണങ്ങളുള്ള സ്ത്രീയാണ്. അവര്‍ ഇന്ത്യ, സോറി ബംഗാള്‍ ഭരിക്കുമ്പോള്‍ അതേ പേരുള്ള ഒരു സ്ത്രീ അല്‍പവസ്ത്രധാരിണിയായി സിനിമയിലഭിനയിക്കുന്നതും ടിവി ഷോകളില്‍ പങ്കെടുക്കുന്നതും മമതയുടെ ആഭിജാത്യത്തിനും മമതയെ ദൈവമായി കണ്ട് ആരാധിക്കുന്ന ബംഗാളിലെ ലക്ഷോപലക്ഷം ജനങ്ങളുടെ വികാരത്തിനും വ്രണമേല്‍പിക്കുമെന്നതിനാലാണ് മംമ്തയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മംമ്ത ബംഗാളി സിനിമയിലഭിനയിക്കുന്നില്ലെങ്കിലും ഭാവിയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകേണ്ട മമതയുടെ പേരുള്ള ഒരാള്‍ ഇത്തരത്തില്‍ ഒരു തൊഴില്‍ ചെയ്യുന്നത് രാജ്യദ്രോഹമായി കണ്ട് കേസെടുക്കുമെന്നും തൃണമൂല്‍ വൃത്തങ്ങള്‍ അറിയിച്ചു. മമത ബാനര്‍ജി ധരിക്കുന്ന പോലെയുള്ള സാരി ധരിച്ച് തലമൂടിപ്പുതച്ച് ശിഷ്ടകാലം ലളിതജീവിതം നയിക്കുകയോ പേര് വല്ല സോണിയയെന്നോ മറ്റോ മാറ്റുകയോ ചെയ്തില്ലെങ്കില്‍ മംമ്തയുടെ ഭാവി അത്ര ശോഭനമായിരിക്കില്ല എന്ന് മമതാ ബാനര്‍ജിയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
സിപിഎമ്മുകാരന്‍ ഉപയോഗിച്ച കക്കൂസില്‍ കയറിയ
തൃണമൂല്‍ പ്രവര്‍ത്തകരെ പുറത്താക്കി
കൊല്‍കൊത്തയ്ക്ക് സമീപം ഒരു സിപിഎമ്മുകാരന്‍ ഉപയോഗിച്ച കക്കൂസില്‍ കയറിയ 12 തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സിപിഎമ്മുകാരെ സ്പര്‍ശിക്കുകയോ അവരെ നോക്കുകയോ അവരുപയോഗിച്ച പാത്രങ്ങള്‍, വസ്ത്രം, കക്കൂസ്, അവര്‍ ശ്വസിച്ച വായു, അവര്‍ കയറുന്ന വാഹനം എന്നിവ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപയോഗിച്ചു കൂട എന്ന സര്‍ക്കാര്‍ കല്‍പന ലംഘിച്ചതിനാണ് പുറത്താക്കിയത്. നഗരപ്രാന്തത്തിലെ ഹോട്ടലില്‍ നിന്നു കപ്പബിരിയാണി കഴിച്ചിറങ്ങിയവര്‍ക്ക് വയറിളക്കം അനുഭവപ്പെടുകയും അവര്‍ ഏറ്റവും അടുത്തുള്ള കംഫര്‍ട്ട് സ്‌റ്റേഷനിലെ പൊതുകക്കൂസില്‍ അഭയം പ്രാപിക്കുകയുമായിരുന്നു. എന്നാല്‍, അവരില്‍ 12 തൃണമൂല്‍ പ്രവര്‍ത്തകരും ഒരാള്‍ സിപിഎം അനുഭാവിയുമാണെന്ന് മണത്തറിഞ്ഞ തൃണമൂല്‍ കക്കൂസ് പൊലീസ് സിപിഎമ്മുകാരന്‍ ഉപയോഗിച്ച കക്കൂസില്‍ കയറിയ കുറ്റത്തിന് 12 പേരെയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. മമതയുടെ ഉത്തരവ് അനുസരിക്കാന്‍ വേണ്ടി കക്കൂസില്‍ പോകാതെ കണ്‍ട്രോള്‍ ചെയ്തു മരിച്ചുപോയ പ്രവര്‍ത്തകന് മരണാനന്തബഹുമതിയായി കക്കൂസ് ബാനര്‍ജി പട്ടം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ചോരയുടെ നിറം നീലയാണെന്നു മമത
മനുഷ്യരുടെ ചോരയുടെ നിറം നീലയാണെന്നും അത് ചുവപ്പാണെന്നുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി പത്രസമ്മേളനത്തില്‍ അറിയിച്ചു. ചോര ശരീരത്തിലൂടെ പ്രവഹിക്കുമ്പോള്‍ അതിന് നീല നിറമാണെന്നത് നോക്കിയാല്‍ ഏതു കണ്ണുപൊട്ടനും മനസ്സിലാകും. എന്നാല്‍ മുറിവു സംഭവിച്ച് ചോര പുറത്തുവരുമ്പോള്‍ അതിനു ചുവന്ന നിറമാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. സിപിഎമ്മിന്റെ ദുസ്വാധീനം കൊണ്ട് ആളുകള്‍ നോക്കുന്നിടത്തെല്ലാം ചുവപ്പ് ഉള്ളതുപോലെ തോന്നുന്നതാണെന്നും ചോരയുടെ നിറം ചുവപ്പാണെന്ന് ഇനി ആരെങ്കിലും പറഞ്ഞാല്‍ അവരെ അറസ്റ്റ് ചെയ്ത് ജയിലിലിലടക്കുമെന്നും ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു. സിനിമയിലും മറ്റും അക്രമ കൊലപാതക സീനുകളില്‍ ചോരയുടെ നിറം ചുവപ്പായി കാണിച്ചാല്‍ ഇനി മുതല്‍ സെന്‍സര്‍ ചെയ്തു നല്‍കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേ സമയം, പശ്ചിമബംഗാള്‍ വിദ്യാഭ്യാസ വകുപ്പ് ഫിസിക്‌സ് പാഠപുസ്തകത്തില്‍ അടിസ്ഥാന നിറങ്ങളില്‍ നിന്ന് ചുവപ്പ് നീക്കം ചെയ്തു. ചുവപ്പ് എന്നൊരു നിറം ലോകത്തുള്ളതായി കുട്ടികളെ പഠിപ്പിക്കരുത് എന്നും സ്‌കൂള്‍ യൂണിഫോമുകളിലോ കുട്ടികളുടെ സ്‌കൂള്‍ ബാഗിലോ ബോക്‌സിലോ പെണ്‍കുട്ടികള്‍ തലയില്‍ മുടികെട്ടാനുപയോഗിക്കുന്ന സുനകളിലോ ഒന്നും ചുവപ്പിന്റെ സാന്നിധ്യമുണ്ടാകരുത് എന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് ചുവപ്പിന് നിരോധനം ഏര്‍പ്പെടുത്തിയ നടപടിയുടെ തുടര്‍ച്ചയായാണ് ചുവപ്പ് ഒരു നിറമല്ല എന്നു ശാസ്ത്രീയമായി തെളിയിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഇതനുസരിച്ച് തൃണമൂല്‍ കളര്‍ പൊലീസ് സംസ്ഥാനമൊട്ടാകെ റെയ്ഡ് നടത്തി ചുവപ്പിന്റെ സാന്നിധ്യമുള്ള സാധനസാമഗ്രികള്‍ പിടിച്ചെടുത്തു. സ്ത്രീകള്‍ക്കുള്ള സാനിറ്ററി നാപ്കിന്റെ പരസ്യങ്ങളില്‍ അതില്‍ ഒഴിക്കുന്ന ദ്രാവകത്തിന് പണ്ടുമുതലേ നീല നിറമാണെന്നത് ആരും മറക്കരുതെന്നും തൃണമൂല്‍ കളര്‍ പൊലീസ് താക്കീത് ചെയ്തു.

Comments